District News
മഞ്ചേരി: മലപ്പുറം ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും എഐസിസി മുൻ അംഗവുമായിരുന്ന മംഗലം ഗോപിനാഥ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വേട്ടേക്കോട് എൻഎസ്എസ് ശ്മശാനത്തിൽ.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.35ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി മലബാറിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
എഐസിസി, കെപിസിസി അംഗം, സംസ്ഥാന ടെലികോം ഉപദേശക സമിതി, മിനിമം വേജസ് ബോർഡ്, ഹാൻഡ്ലൂം അഡ്വൈസറി ബോർഡ്, ടിബി അസോസിയേഷൻ ഗവേണിംഗ് ബോഡി, ഗവണ്മെന്റ് മെഡിക്കൽ കോളജ് വികസനസമിതി എന്നിവയിൽ അംഗമായിട്ടുണ്ട്. തുഞ്ചൻ സ്മാരക സമിതി സെക്രട്ടറി, അൽ അമീൻ, മലബാർ ടുഡേ എന്നീ സായാഹ്ന പത്രങ്ങളുടെ മനേജിംഗ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ലയണ്‍സ് ക്ലബ്, കോസ്മോ ക്ലബ് ഭാരവാഹിയുമായിരുന്നു.
ഭാര്യ: രുക്മിണി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മക്കൾ: സുരേഷ് കുമാർ (ബിസിനസ്), സുനന്ദാദേവി (അധ്യാപിക, പിഎച്ച്എസ് പൊന്നാനി). മരുമകൻ: കൃഷ്ണകുമാർ (ബിസിനസ്).
Sports
ആലുവ: സന്തോഷ് ട്രോഫി താരം നേതാജി റോഡ് കരുവേലി പോൾസൺ (66) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ആലുവ സെന്റ് ഡൊമിനിക്സ് പള്ളിയിൽ.
ഭാര്യ: ഹെലൻ പോൾസൺ (രായപ്പിൽ). മക്കൾ: ബാരിറ്റോ, ബോണിന. മരുമക്കൾ: ഐറിൻ, സിബി അർനോൾഡ്.
ആറു തവണ തമിഴ്നാട് ടീമിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.1984ൽ തമിഴ്നാട് സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നു. ഓട്ടമത്സരങ്ങളിർ സ്കൂൾ വിദ്യാഭാസം മുതൽ മികവ് തെളിയിച്ചിട്ടുണ്ട്. പിതാവ് കെ.പി. പൗലോസ് ആലുവ സെന്റ് മേരീസ് ഹൈസ്കൂളിലെ അത്ലറ്റിക് ചാമ്പ്യനായിരുന്നു.
ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ, മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടുകളിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. 1970 കളിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ സ്കൂൾ കായികമേളയിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനുവേണ്ടിയടക്കം കേരളത്തിനകത്തും പുറത്തുമായി നിരവധി ടീമുകളിൽ ഫുട്ബോൾ കളിച്ചിട്ടുണ്ട്.
Kerala
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ റിട്ട.മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലിരിക്കെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ ആണ് മരണവിവരം പുറത്തുവിട്ടത്. ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ ജനറൽ ആയി വിരമിച്ച ശേഷമാണ് ഖണ്ഡൂരി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
ജനറൽ സാഹിബ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി. 2007-ലാണ് ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തുന്നത്. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചു. 2011-ൽ വീണ്ടും മുഖ്യമന്ത്രിയായി. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായിരുന്നു.
Kerala
വൈപ്പിൻ: ആറു വർഷം മുമ്പ് സ്വന്തം ചരമ വാർത്തയും ഫ്ലക്സ് ബോർഡ് മാറ്ററും ചരമ കത്തും ഏഴാം ചരമദിന കത്തും തയാറാക്കി മരണത്തെ കാത്തിരുന്ന നായരമ്പലം കുടുങ്ങാശേരി തെക്കേപ്പറമ്പില്‍ ടി.പി.വിക്ടര്‍ മാസ്റ്റർ (86) അന്തരിച്ചു.
സംസ്കാരം ഇന്ന് രാവിലെ 9 .30ന് വാടേൽ സെന്റ് ജോർജ് പള്ളിയിൽ നടക്കും. താൻ മരിച്ചു കഴിഞ്ഞാൽ ആറിടങ്ങളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കണമെന്നും, 600 ചരമ അറിയിപ്പ് കത്തുകൾ അടിക്കണമെന്നും പ്രമുഖരായ ആർക്കൊക്കെ കത്ത് നൽകണമെന്നും ഇതിലെ മാറ്റർ എഴുതി വച്ചതിനൊപ്പം പ്രത്യേക കുറിപ്പായി മാസ്റ്റർ എഴുതിയിരുന്നു.
തൈക്കൂടം സെന്റ് അഗസ്റ്റിന്‍സ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. വാടേല്‍ സെന്റ് ജോസഫ് സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹെസ്കൂള്, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂള്‍, കര്‍ത്തേടം എസ്എച്ച്ജിയുപി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നായരമ്പലം സ്പോര്‍ട്സ് ആൻഡ് ഗെയിംസ് ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് നായരമ്പലം യൂണിറ്റ് പ്രസിഡന്റ്, നായരമ്പലം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: റിട്ട. അധ്യാപിക കലൂര്‍ കുറിച്ചിപ്പറമ്പില്‍ കൊച്ചുത്രേസ്യ. മക്കള്‍ പോള്‍സൺ (പോള്‍സ് ജ്വല്ലറി, എടവനക്കാട്), ജോജോ വിക്ടര്‍(അധ്യാപകന്, എസ്ഡിപിവൈ കെപിഎംഎച്ച്എസ്, എടവനക്കാട്), മരുമക്കള്‍: ഗ്രീറ്റിലാല് (ഹെഡ്മിസ്ട്രസ്, ഹോളിക്രോസ് എൽപിഎസ് ഗോതുരുത്ത്), മേരി (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എല്‍പിഎസ്, മുട്ടിനകം).
Kerala
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതാംഗവും കളമശേരി യൂണിവേഴ്സിറ്റി സെന്റർ സെന്റ് ജോൺസ് പള്ളി വികാരിയുമായ ഫാ. ജോർജ് നെല്ലിശേരി ( 73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രി എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.
എളവൂർ സെന്റ് ആന്റണീസ് ഇടവകാംഗമാണ്. സംസ്കാരം പിന്നീട്. ചേർത്തല മുട്ടം പള്ളിയിലും കാഞ്ഞൂർ പള്ളിയിലും സഹവികാരിയായും നാലുകെട്ട്, തുണ്ടത്തുംകടവ്, വരാപ്പുഴ, പുതിയകാവ്, ചക്കരപ്പറമ്പ്, കടവന്ത്ര, കാക്കനാട്, പുത്തൻപള്ളി, പാലാരിവട്ടം, അകപ്പറമ്പ്, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. സത്യദീപം അസോസിയേറ്റ് എഡിറ്റർ, പാലാരിവട്ടം പിഒസിയിൽ പിടിഐ സ്റ്റഡീസിന്റെ പ്രീഫെക്ട്, ജീവൻ ടിവി ന്യൂസ് എഡിറ്റർ, മംഗലപ്പുഴ സെമിനാരിയിൽ വിസിറ്റിംഗ് പ്രഫസർ, അക്ഷരശ്രീ മാധ്യമ ഭവൻ മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയിലും അജപാലന ശുശ്രൂഷ നടത്തി.
എളവൂർ നെല്ലിശേരി പൗലോസും റോസയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ജോസ്, മേരി, ദേവസി,പൗലോസ്, ആന്റണി തോമസ്, ടോമി, ഷൈനി.
Kerala
തൃശൂർ: എക്സ്പ്രസ് ദിനപത്രത്തിന്റെ ഉടമയും മുഖ്യപത്രാധിപരുമായിരുന്ന കെ. ബാലകൃഷ്ണന് (87) അന്തരിച്ചു. സംസ്കാരം നടത്തി.
ചന്ദ്രയാണ് ഭാര്യ. ബംഗളൂരുവില്‍ ടൈംസ്ഓഫ് ഇന്ത്യ വൈസ്പ്രസിഡന്റായ കൃഷ്ണന്, വിദ്യ എന്നിവര്‍ മക്കളാണ്. മരുമകൻ: കുമാര്‍ (കാലിഫോര്‍ണിയയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്).
കേരളത്തിലെ മാധ്യമരംഗത്തു ശ്രദ്ധേയമായിരുന്ന എക്സ്പ്രസ് പത്രം 1944ല്‍ ബാലകൃഷ്ണന്റെ അച്ഛൻ കെ. കൃഷ്ണനാണ് സ്ഥാപിച്ചത്.
ബാലാജി എന്ന പേരില്‍ സിനിമാനിരൂപകനായി പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്ന കെ. ബാലകൃഷ്ണന് 1970 നവംബറില്‍ അച്ഛന്റെ മരണശേഷമാണ് മുഖ്യപത്രാധിപരായത്. ധനലക്ഷ്മി ബാങ്ക്, അംബാള്‍ ചിട്ടീസ് എന്നിവയുടെ ഡയറക്ടറായിരുന്നു.
നൃത്തകലാപരിശീലനത്തിനായി കെ. കൃഷ്ണന് സ്ഥാപിച്ച നടനനികേതനത്തിനും നേതൃത്വം നല്‍കിയുന്നു. 1993ല്‍ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി എക്സ്പ്രസ് ഏറ്റെടുത്തശേഷമാണു പത്രാധിപരുടെ ചുമതല ഒഴിഞ്ഞത്.
NRI
ഡാളസ്: പ്രമുഖ മാധ്യമപ്രവർത്തകൻ സി. വി. സാമുവലിന്റെ ചെറുമകളുടെ പിതാവ് ഗ്രേഡി കർട്ടിസ് ലോംഗ് (47) അന്തരിച്ചു.
പരേതനായ കർട്ടിസ് ലോംഗിന്റെയും ലിൻഡ ലോംഗിന്റെയും മകനാണ്. പാരീസ് ആണ് ഭാര്യ. പ്രിയ, ജൂഡ, അശ്രിയ എന്നിവർ മക്കളാണ്. ഗ്രെഗ്, ഗ്രേയ്സൺ എന്നിവർ സഹോദരങ്ങളാണ്.
ഗ്രേഡി ലോംഗിന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക - മാധ്യമ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Sports
കോൽക്കത്ത: മോഹൻ ബഗാൻ അത്ലറ്റിക് ക്ലബ്ബിന്റെ മുൻ പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ സ്വപൻ സദാൻ ബോസ് (78) കോൽക്കത്തയിൽ അന്തരിച്ചു.
ടുട്ടു ബോസ് എന്നറിയപ്പെടുന്ന സ്വപൻ സദാൻ ബോസിനെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മൃതദേഹം ആരാധകർക്കും കായിക പ്രേമികൾക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി മോഹൻ ബഗാൻ ക്ലബ് ടെന്റിൽ എത്തിച്ചു. വൈകുന്നേരം സംസ്കാരം നടന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ടുട്ടു ബോസ് മോഹൻ ബഗാന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കോൽക്കത്ത ഫുട്ബോൾ മുൻനിര സ്പോർട്സ് അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളായ ടുട്ടു ബോസ് 1990-2000 കാലഘട്ടത്തിനിടയിൽ മോഹൻ ബഗാനിലേക്ക് ചിമ ഒകോറി, കൃഷാനു ഡേ, മോണോരഞ്ജൻ ഭട്ടാചാര്യ എന്നിവരെപ്പോലുള്ള താരങ്ങളെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
Kerala
ന്യൂഡൽഹി: അന്തരിച്ച സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ്(38). ബുധനാഴ്ച ലഖ്നൗ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
യുകെയിലെ ലീഡ്സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. മറ്റ് കുടുംബാംഗങ്ങളെ പോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല. മുലായം സിംഗിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011 ലാണ് ഇരുവരും വിവാഹിതരായത്.
Kerala
ചെങ്ങന്നൂർ: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ സജിനി പവിത്രൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കളുടെയും കൊച്ചുമക്കളുടെയും സുഖത്തിനായി എല്ലാ സുഖസൗകര്യങ്ങളുമുള്ള തറവാട് ഉപേക്ഷിച്ച് ശരണാലയത്തിലെത്തിയ അമ്മയുടെയും തറവാടിന്റെയും കഥ പറഞ്ഞ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന പത്മരാജൻ സിനിമയുടെ രചന നിർവഹിച്ചത് സജിനി പവിത്രനായിരുന്നു.
കീഴ്ച്ചേരിമേൽ സന്ധ്യയിൽ പി.സി. സരോജിനി അമ്മ എന്ന സജിനി പവിത്രൻ അധ്യാപികയായും എഴുത്തുകാരിയായും എട്ടു പതിറ്റാണ്ടിലേറെക്കാലം തന്റെ കർമമണ്ഡലത്തിൽ സജീവമായിരുന്നു.
1983ൽ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന ചിത്രത്തിന് കഥയെഴുതുമ്പോൾ കേരളത്തിൽ വൃദ്ധസദനങ്ങൾ പരിചിതമായിരുന്നില്ല. എന്നാൽ വരാനിരിക്കുന്ന കാലത്തെ മുൻകൂട്ടി കണ്ട എഴുത്തുകാരിയായിരുന്നു അവർ. മൂന്ന് സിനിമകൾക്ക് കഥയൊരുക്കിയെങ്കിലും സജിനിയുടെ ലോകം സിനിമയിൽ മാത്രം ഒതുങ്ങിനിന്നില്ല. റേഡിയോ നാടകങ്ങളിലൂടെയായിരുന്നു തുടക്കം.
കഥ, കവിത, നോവൽ എന്നിവയിലെല്ലാം നിറഞ്ഞുനിൽക്കുമ്പോഴാണ് 1982ൽ ആകാശവാണിയിൽ നാടകം അവതിരിപ്പിക്കാൻ ക്ഷണം ലഭിച്ചത്.
ആകാശവാണിയിലും റേഡിയോ നാടകങ്ങളിലും അവർ നിറസാന്നിധ്യമായിരുന്നു. മൃച്ഛഘടികം, ഈഡിപ്പസ്, ഹാംലെറ്റ്, ഒഥ ല്ലോ, മാളവികാഗ്നിമിത്രം, സാഗരകന്യക എന്നീ ക്ലാസിക് നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ബാലസാഹിത്യത്തിലും വിവർത്തനത്തിലും അവർ നേടിയ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. 1991ൽ ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് എൻസിഇആർടിയുടെ ദേശീയ അവാർഡ് നേടി. 1997ൽ പുനരാഖ്യാനത്തിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. നാടകത്തിനുള്ള കെൽട്രോൺ റിക്രിയേഷൻ ക്ലബ് അവാർഡ്, ഗൾഫ് വോയിസ് മാസികയുടെ ഉറൂബ് അവാഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സജിനി പവിത്രനെ തേടിയെത്തിയട്ടുണ്ട്.
1942 ജനുവരി രണ്ടിന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തായിരുന്നു ജനനം. ചങ്ങനാശേരി അസംപ്ഷന്‍ കോളജിൽനിന്ന് ബിഎസ്സിയും മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളജിൽനിന്ന് ബിഎഡും കരസ്ഥമാക്കിയ സോരജിനി 32 വർഷം അധ്യാപികയായിരുന്നു.
ചെങ്ങന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായാണ് വിരമിച്ചത്. 84-ാം വയസിലും സർഗരചനകൾ തുടർന്നുകൊണ്ടിരുന്നു. ‘ദക്ഷിണായനം’ എന്ന തിരക്കഥ സിനിമയാകണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അവർ മടങ്ങുന്നത്.
ആലാ ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പരേതനായ എൻ.കെ. പവിത്രനാണ് ഭർത്താവ്. മക്കൾ: ബൈജു പവിത്രൻ, ഡോ. ലക്ഷ്മി. മരുമക്കൾ: പരേതനായ ഡോ. എ.പി. ശ്രീകുമാർ, എൻ.പി. മിനു.
Kerala
തിരുവനന്തപുരം: മുൻ ഡിജിപി ഡോ.പി.ജെ.അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു.
വിരമിച്ച ശേഷം പോലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുയകയും ചെയ്തിട്ടുണ്ട്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവിധ ജില്ലകളില്‍ പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചു.
Sports
ചണ്ഡിഗഡ്: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോഹ്ലിയുടെ മുന്‍ സഹതാരം അമന്‍പ്രീത് സിംഗ് (36) അന്തരിച്ചു.
പഞ്ചാബിന്റെ മുന്‍താരമായിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ആയിരുന്നപ്പോഴാണ് കോഹ്ലിയും അമന്‍പ്രീത് സിംഗും ഒന്നിച്ച് ഡ്രസിംഗ് റൂം പങ്കിട്ടത്. അമന്‍പ്രീതിന്റെ നിര്യാണത്തില്‍ കോഹ്ലി സോഷ്യല്‍ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി.
വലംകൈ മീഡിയം പേസറായിരുന്ന അമന്‍പ്രീത് സിംഗ് പഞ്ചാബിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരൾ കളിച്ചു. 2008ല്‍ കോഹ്ലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല.
NRI
ലൂസിയാന: പ്രഗത്ഭ പ്രസംഗകനും ഗ്രന്ഥകർത്താവും സുവിശേഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി (76) അന്തരിച്ചു. ലൂസിയാനയിലെ ബാറ്റൺ റൂഷിലായിരുന്നു അന്ത്യം.
പുനലൂർ വയലിൽ പുളിമൂട്ടിൽ പരേതരായ എൻ.എം. ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകനാണ്. തിരുവല്ല സങ്കരമംഗലം കുടുംബാംഗമായ പുഷ്പ സാംകുട്ടിയാണ് ഭാര്യ.
മക്കൾ: രഞ്ജിത്ത് (ഭാര്യ: ദീപ, ഹൂസ്റ്റൺ), ബിന്ദു (ബാറ്റൺ റൂഷ്). മരുമക്കൾ: എ. എബ്രഹാം, സോമൻ ചെന്നങ്കര (ഡാളസ്). സഹോദരങ്ങൾ: ലീലമ്മ എബ്രഹാം, സാലി സോമൻ (ഡാളസ്).
സംസ്കാര ശുശ്രൂഷകൾ പിന്നീട് ഹൂസ്റ്റണിൽ നടക്കും.
NRI
ഹൂസ്റ്റൺ: രാമചന്ദ്രൻ കളമുള്ളതിൽ( 77 ) ഹൂസ്റ്റണിൽ അന്തരിച്ചു. മേയ് രണ്ട് ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഭാര്യ: റീത്ത രാമചന്ദ്രൻ.
മക്കൾ: സന്ദീപ് രാമചന്ദ്രൻ, സവിന ബിജിത്ത്.
മരുമക്കൾ: ശിഖ സുദീപ്, മരുമകൻ പി.വി.ബിജിത്ത്, പ്രണയ് ബിജിത്ത്.
സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 2.30 വരെ വിൻഫോർഡ് സൗത്ത് വെസ്റ്റ് ഫ്യൂണറൽ ഹോമിൽ, 8514 ടൈബർ ഡ്രൈവ്, ഹ്യൂസ്റ്റൺ, TX 77074 എന്ന വിലാസത്തിൽ നടക്കും.
NRI
ന്യൂയോർക്ക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ തൊടുപുഴ സ്വന്തം ഭവനത്തിൽ വച്ചായിരുന്നു അന്ത്യം.
പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യ സഹോദരനാണ് പരേതൻ.
ഭാര്യ:പരേതയായ സെലിയാമ്മ ജോസഫ്.
മക്കൾ:ലാൽ - വീണ പുളിന്തൊട്ടിയിൽ (ന്യൂയോർക്ക് )
ലിറ്റിമോൾ - സിജൻ മുളയ്ക്കൽ (ന്യൂയോർക്ക്)
ലജൻ - ലജൻ - അൻസി വെളിക്കത്ത് (ന്യൂയോർക്ക്).
സംസ്കാര ശുശ്രൂഷകൾ മേയ് 6 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പള്ളിയിൽ ആരംഭിക്കുന്നതും തുടർന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംസ്കാരിക്കുന്നതുമാണ്.
NRI
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Sports
മിലാൻ: ഇറ്റാലിയൻ റേസിംഗ് ഇതിഹാസവും പാരാലിമ്പിക് ചാമ്പ്യനുമായ അലക്സ് സനാർഡി (59) അന്തരിച്ചു.
2001ൽ ജർമനിയിലെ ലോസിറ്റ്സ് റിംഗ് ട്രാക്കിൽ നടന്ന റേസിൽ 300 കിലോമീറ്റർ വേഗത്തിൽ കുതിച്ചെത്തിയ കാർ, പിറ്റിൽനിന്നു പുറത്തേക്കുവന്ന സനാർഡിയുടെ കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ ഇരുകാലുകളും നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എഫ് 1 ട്രാക്കിനോടു വിടപറഞ്ഞ അദ്ദേഹം പാരാലിമ്പിക്സിലേക്കു തിരിഞ്ഞു.
2020ൽ ടസ്കനിയിൽ നടന്ന ചാരിറ്റി റിലേ മത്സരത്തിനിടെ ഉണ്ടായ അപകടത്തിൽ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ സനാർഡി പിന്നീട് ട്രാക്കിലേക്ക് തിരിച്ചെത്തിയില്ല.
Kerala
കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ(68) അന്തരിച്ചു. അപകടത്തിൽ പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഭരണങ്ങാനം ഇടമറ്റം സ്വദേശിയായ ഡിജോ കാപ്പൻ, കഴിഞ്ഞ വർഷമുണ്ടായ വാഹനാപകടത്തെ തുടർന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു.
പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വമായിരുന്നു ഡിജോ കാപ്പൻ. സജീവ രാഷ്ട്രീയത്തിൽ നിന്നും വഴിമാറി ജനസേവനത്തിന് പ്രാധാന്യം നൽകിയ ഡിജോ കാപ്പന് വലിയ സൗഹൃദവലയമുണ്ടായിരുന്നു. കെഎസ്സിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ച ഡിജോ കാപ്പൻ, ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു. ഉപഭോക്താക്കളുടെ അവകാശത്തിനായാണ് അദ്ദേഹം കൂടുതൽ പോരാടിയത്.
NRI
ഡാളസ്: പ്രമുഖ ഹാസ്യനടൻ രാജ് ശർമ (50) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ ടെക്സസിൽ വച്ചാണ് അന്തരിച്ചത്.
2001 മുതൽ ഹാസ്യരംഗത്ത് സജീവമായിരുന്ന രാജ് ശർമ, നോർത്ത് ടെക്സസിലെ കലാസമൂഹത്തിന് വലിയ പിന്തുണ നൽകിയിരുന്ന വ്യക്തിയായിരുന്നു. പ്രശസ്തമായ "ദ ട്രീഹൗസ് ഷോ' എന്ന പോഡ്കാസ്റ്റിന്റെ സഹ-അവതാരകൻ കൂടിയായിരുന്നു അദ്ദേഹം.
സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിലും വേദിയിൽ തന്റേതായ ശൈലിയിൽ ചിരി പടർത്തുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കലാസാംസ്കാരിക ലോകം അനുശോചനം രേഖപ്പെടുത്തി.
NRI
ഡാളസ്: പള്ളിപ്പാട് കടയ്ക്കൽ പരേതരായ കോശിയുടെയും പെണ്ണമ്മ കുര്യന്റെയും മൂത്തപുത്രി സാറാമ്മ (അമ്മിണി) ജോർജ് അന്തരിച്ചു. ടെക്സസിലെ ഡാളസ് ഫോർട്ട് വർത്തിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
മക്കൾ: കെ.ജി. ജോൺ (ബിജു), ബിനു കെ. ജോർജ്. മരുമക്കൾ: ഡെൻസി, ഗീന. സഹോദരങ്ങൾ: കുര്യൻ കോശി, തമ്പി കുര്യൻ, റവ. ഫാ. അലക്സാണ്ടർ ജെ. കുര്യൻ (വാഷിംഗ്ടൺ ഡി.സി), ലില്ലി കുര്യൻ.
കുടുംബാംഗങ്ങളെല്ലാവരും അമേരിക്കയിൽ സ്ഥിരതാമസമാക്കിയവരാണ്. സംസ്കാരം പിന്നീട്.
Kerala
തിരുവനന്തപുരം: എഴുത്തുകാരനും ചിന്തകനും സന്യാസിയുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ 3.55 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു.
കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവു (2015)കൂടിയായ ഇദ്ദേഹത്തെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1938 ഡിസംബർ ഒമ്പതിന് ജനിച്ച ഗുരു മുനി നാരായണപ്രസാദ് പൊതുമരാമത്ത് വകുപ്പിൽ സിവിൽ എൻജിനീയറായിരിക്കെ 1968 ലാണ് നാരായണ ഗുരുകുലത്തിൽ ചേരുന്നത്.
1999 ൽ നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായി. ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 130ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ഹിന്ദിയിലേക്കും മറ്റ് ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
Kerala
വൈപ്പിന്‍: സീറോമലബാര്‍ സഭ, സഭാതാരമായി അംഗീകരിച്ച ഞാറക്കല്‍ വലിയവീട്ടില്‍ പുത്തനങ്ങാടി പി.ടി. കുര്യാക്കോസ് (91) ആലുവയിലെ വസതിയില്‍ അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം നാലിന് സ്നേഹപുരം സെന്റ് ജോസഫ് പള്ളിയില്‍.
അന്താരാഷ്ട്രതലത്തിലുള്ള ഒരു കത്തോലിക്കാ അല്മായ പ്രസ്ഥാനമായ പാക്സ് റൊമാനയുടെ 1964ലെ സ്വിറ്റ്സര്‍ലന്‍ഡ് സമ്മേളനത്തിൽ, ആദ്യത്തെ വെള്ളക്കാരനല്ലാത്ത സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ അല്മായര്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലേക്ക് നിയമിച്ചു. 1967ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ കുര്യാക്കോസ് ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ യൂത്ത് സെന്ററിന്റെ ഡയറക്ടറായി സേവനം ചെയ്തു.
ക്രിസ്ത്യന്‍ കോളജുകളുടെ ഓള് ഇന്ത്യ അസോസിയേഷനിൽ പ്രിന്‍സിപ്പല്‍ അല്ലാത്ത ഏക അംഗവുമായിരുന്നു. മലേഷ്യന്‍ റോയല്‍ അവാര്‍ഡ്, കേരള ഗവര്‍ണറുടെ എമിനന്റ് എക്യുമെനിസ്റ്റ് എഡ്യൂക്കേറ്റര്‍ ബഹുമതി എന്നിവ അദ്ദേഹത്തെ തേടിയെത്തി. നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ശൈശവത്തില്‍ പോളിയോ ബാധിതനായ കുര്യാക്കോസ് ശാരീരീക പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ നേട്ടങ്ങളത്രയും കൈവരിച്ചത്.ഭാര്യ: ഏലിയാമ്മ കാഞ്ഞിരപ്പള്ളി കിഴക്കേതലയ്ക്കല്‍ കുടുംബാംഗം. മക്കള്‍: തോമസ് കെ. പുത്തനങ്ങാടി, ജോസഫ് കുര്യാക്കോസ്, ടീന ആന്റണി, മിനി ജോര്‍ജ്. മരുമക്കള്‍: സിന്ധു കുര്യന് പൊട്ടംകുളം (എറണാകുളം), റോഷ്ണി ജോയ് ചിരിയങ്കണ്ടത്ത് (തൃശൂര്‍), ആന്റണി വര്‍ഗീസ് പെല്ലിശേരി (അമ്മാടം), ജോര്‍ജ് തോമസ് കൂട്ടിയാനിയില്‍ (പാലാ).
District News
പെരിന്തൽമണ്ണ: ഏലംകുളം കുന്നക്കാവിലെ ആക്കപ്പറന്പിൽ ഷാജഹാൻ ഖുറൈഷി (44) റിയാദിൽ അന്തരിച്ചു. കന്പനി ഡ്രൈവറായിരുന്നു. ആക്കപ്പറന്പിൽ മുഹമ്മദാലി- കുറ്റിക്കോടൻ ഖദീജ ദന്പതികളുടെ മകനാണ്.
ഭാര്യ: കുന്നപ്പള്ളി മാന്പ്രപ്പടിയിലെ കാട്ടുങ്ങൽ ഫസീല.മക്കൾ: ഷഹീൻ, ഷമീം(അബുദാബി), സന ഫാത്തിമ (പ്ലസ്ടു വിദ്യാർഥിനി). നിയമനടപടികൾ പൂത്തിയാക്കിയ ശേഷം മൃതദേഹം അബുദാബിയിൽ തന്നെ കബറടക്കും.
Movies
സിനിമ സംവിധായകൻ ജോൺ പോൾ ജോർജിന്റെ പിതാവ് കുന്നംപള്ളി കളത്തിൽപറമ്പിൽ കെ.വി.ജോർജ് (തങ്കച്ചൻ- 72 ) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9.30ന് കുന്നംപള്ളി കൈരളി വില്ലയിലെ ശുശ്രൂഷയ്ക്കു ശേഷം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ.
ഭാര്യ: റീത്താമ്മ കുടമാളൂർ പ്ലാത്തോട്ടത്തിൽ കുടുംബാംഗം. മകൾ: ഷാനെറ്റ് (കുവൈറ്റ്). മരുമക്കൾ : സുബി വർഗീസ് മെതിക്കളത്തിൽ കിഴക്കേപ്പറമ്പിൽ (പച്ച ചെക്കിടിക്കാട്, കുവൈറ്റ്). അന്നം കോച്ചാപ്പള്ളിൽ (കാലടി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടിൽ കൊണ്ടുവരും.
ഗപ്പി, അമ്പിളി, ആശാൻ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജോൺ പോൾ.
District News
കറുകച്ചാൽ: ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ മലങ്കര ഭദ്രാസന ബിഷപ് ഡോ. വത്സൻ വട്ടപ്പാറ (65) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ചേലക്കൊമ്പ് ആംഗ്ലിക്കൻ പള്ളിയിൽ. ചേലക്കൊമ്പ് വട്ടപ്പാറ വി. എസ്. ജോണിന്റെ മകനാണ്.
നെടുംകുന്നം സെന്റ് ജോൺസ് ബാപ്റ്റീസ്റ്റ് ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആംഗ്ലിക്കൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നു വേദ ശാസ്ത്രത്തിൽ ബിരുദം നേടി. 2003-ൽ വൈദികനായി. കാനം, തൊണ്ടുവേലി വാഴൂർ, വാ കത്താനം, മുട്ടപ്പള്ളി, കാണമല, തുലാപ്പള്ളി, ചുഴന, ചരൽ കുന്ന്, തിരുവനന്തപുരം, കൂവപ്പള്ളി, പുലിക്കുന്ന്, പനക്കച്ചിറ, കങ്ങഴ തുടങ്ങിയ പള്ളികളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു.2017 മെയ് നാലിനു മലങ്കര ഭദ്രാസന ബിഷപ്പായി അഭിഷിക്തനായി.
കേരള മക്കൾ മാസിക മാനേജിംഗ് എഡിറ്റർ, ക്രൈസ്തവ വീക്ഷണം ചീഫ് എഡിറ്റർ, മലങ്കര ഭദ്രാസന വൈദീക സെക്രട്ടറി, ഗൾഫ് റീജിയൻ എക്യൂമെനിക്കൽ ഫോറം കോ കോർഡിനേറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : മേരിക്കുട്ടി പള്ളിപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ജിഷ, (സൗദി). മകൻ: അക്ഷയ് പോൾ. മരുമകൻ: ജിൻസൺ തോമസ് (സൗദി).
National
മുംബൈ: തലമുറകളുടെ പ്രിയഗായിക ആശാ ഭോസ്ലെ (92) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്ലെ ഗിന്നസ് റിക്കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്.
എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിലൂടെ, ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ആശ ഭോസ്ലെയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.
International
സിയാറ്റിൽ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ അമേരിക്കക്കാരനായ ജിം വിറ്റേക്കർ (97) അന്തരിച്ചു. 1963 മേയ് ഒന്നിനാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിക്കു മുകളിലെത്തിയത്.
ടെൻസിംഗ് നോർഗേയും എഡ്മണ്ട് ഹില്ലരിയും ആദ്യമായി എവറസ്റ്റ് കീഴടക്കി പത്തു വർഷത്തിനുശേഷമായിരുന്നു വിറ്റേക്കറിന്റെ നേട്ടം. നവാംഗ് ഗോംബു ഷേർപ്പ എന്ന നേപ്പാളിയായിരുന്നു വിറ്റേക്കറിന്റെ വഴികാട്ടി. അമേരിക്കയിൽ മലയകയറ്റ വിനോദം പ്രോത്സാഹിപ്പിക്കുന്നതിൽ വിറ്റേക്കർ വലിയ പങ്കുവഹിച്ചിരുന്നു.
സിയാറ്റിലിൽ ജനിച്ച വിറ്റേക്കറും ഇരട്ട സഹോദരൻ ലൂവും ചെറുപ്പകാലാം മുതലേ ഉയരങ്ങൾ കീഴടക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നവരാണ്. ഇരുവരും പതിനാറാം വയസിൽ 2428 മീറ്റർ ഉയരമുള്ള ഒളിന്പസ് മലയ്ക്കു മുകളിൽ കയറിയിരുന്നു. 2013ൽ 83ാം വയസിൽ മകൻ ലൂവിനൊപ്പം വീണ്ടും എവറസ്റ്റ് കയറി.
Kerala
തൃശൂർ: അതിരൂപത വികാരി ജനറലായും ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറായും പ്രവർത്തിച്ചിരുന്ന പ്രമുഖ വൈദികനും ഭിഷഗ്വരനുമായ ഡോ. ഫാദർ ഫ്രാൻസീസ് ആലപ്പാട്ട് അന്തരിച്ചു.
ആലപ്പാട്ട് ആന്റണിയുടെയും (എ.കെ. ആന്റണി) റോസിയുടെയും മകനായി ജനിച്ച അദ്ദേഹം, ദൈവവിളിക്കൊപ്പം വൈദ്യശാസ്ത്രത്തെയും മനുഷ്യസേവനത്തിനുള്ള ഉപാധിയാക്കി മാറ്റിയ പ്രതിഭയായിരുന്നു.
വിദ്യാഭ്യാസവും വൈദിക ശുശ്രൂഷയും
തൃശൂർ സേക്രഡ് ഹാർട്ട്, മോഡൽ ബോയ്സ് ഹൈസ്കൂൾ, സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് അദ്ദേഹം എംബിബിഎസ് ബിരുദം നേടി. തുടർന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങൾ കരസ്ഥമാക്കി 1995-ലാണ് വൈദികനായി അഭിഷിക്തനായത്. പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം, കൊളങ്ങാട്ടുകര, നെഹ്രുനഗർ എന്നിവിടങ്ങളിൽ ഇടവക വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചു.
ആരോഗ്യ-കാരുണ്യ മേഖലകളിലെ സ്ഥാപകൻ
തൃശൂരിന്റെ ആരോഗ്യഭൂപടത്തിൽ വിപ്ലവം സൃഷ്ടിച്ച നിരവധി സ്ഥാപനങ്ങളുടെ ചുക്കാൻ പിടിച്ചത് ഫാ. ഫ്രാൻസീസ് ആലപ്പാട്ടാണ്.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. . ഇന്നു പുലർച്ചെയോടെ നോയിഡയിലായിരുന്നു അന്ത്യം.
രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.
കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണ് മൊഹ്സിന കിദ്വായി. ഉത്തർപ്രദേശിൽ നിന്നുള്ള നേതാവാണ്. ഇവിടെ നിരവധി തവണ എംഎൽഎയും മന്ത്രിയുമായിട്ടുണ്ട്.
മീററ്റ് ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച് 1978ലാണ് ലോക്സഭയിലെത്തിയത്. ആദ്യം ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായി. രാജീവ് ഗാന്ധി മന്ത്രിസഭയിലും നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
Kerala
തൃശൂര്‍: നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാര്‍ഷികസര്‍വകലാശാല അക്കാദമിക് വിഭാഗം മുന്‍ സീനിയര്‍ ഡെപ്യൂട്ടി രജിസ്ട്രാറുമായ ഡോ. ടി.ആര്. ശങ്കുണ്ണി (91) അന്തരിച്ചു.
സംസ്കാരം നടത്തി. ആലുവ പാലത്തിങ്കൽ ശങ്കരൻകുട്ടിയുടെ മകൾ രാധയാണു ഭാര്യ. മക്കൾ: ജയശങ്കർ (ഡയറക്ടർ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വാളയാർ), പ്രഫ. ഡോ. എസ്. മായ (വെറ്ററിനറി കോളജ്, മണ്ണുത്തി), എസ്. പ്രിയ.
1983 മുതല്‍ അഞ്ചുവര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ഉയർന്ന മാനദണ്ഡങ്ങൾ ദീക്ഷിക്കുന്ന ഗ്രന്ഥങ്ങൾക്കു കേരള സർക്കാർ നൽകുന്ന പാരിതോഷികം നേടിയ "ശാസ്ത്രഗോപുരത്തിന്റെ രാജശില്പികൾ’അടക്കം ആറു പ്രസിദ്ധ സയൻസ് ഗ്രന്ഥങ്ങൾ, കേരള സാഹിത്യ അക്കാദമി അവാർഡും ദേശീയ അവാർഡും നേടിയ "വായുവിന്റെ കഥ’, സംസ്ഥാന ബാലസാഹിത്യപുരസ്കാരം നേടിയ "ഹിതോപദേശകഥകൾ’എന്നിവയടക്കം 15 ബാലസാഹിത്യഗ്രന്ഥങ്ങളും ഉറൂബ് അവാർഡ് കരസ്ഥമാക്കിയ "വേദസാക്ഷി’ അടക്കം 15 നോവലുകളും പ്രധാന രചനകളാണ്.
യുറീക്ക മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു.
National
ന്യൂഡൽഹി: സൂരിനാം മുൻ പ്രധാനമന്ത്രി ചന്ദ്രികാപ്രസാദ് സന്തോഖി (67) അന്തരിച്ചു.
2020 മുതൽ 2025 വരെ സൂരിനാം പ്രസിഡന്റായിരുന്നു. പ്രോഗ്രസീവ് റിഫോം പാർട്ടി ചെയർമാനായിരുന്നു. 2005 മുതൽ 2010 വരെ സൂരിനാമിൽ നിയമമന്ത്രിയായിരുന്നു.
ഭാരതീയ സംസ്കാരത്തോട് ഏറെ പ്രതിപത്തിയുണ്ടായിരുന്ന സന്തോഖി സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചന്ദ്രികാപ്രസാദ് സന്തോഖിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
National
മുംബൈ: വസ്ത്രവ്യാപാര ശൃംഖലയായ റെയ്മണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വിജയ്പത് സിംഘാനിയ (87) അന്തരിച്ചു. അദ്ദേഹത്തിന്റെ മകനും റെയ്മണ്ട് ഗ്രൂപ്പിന്റെ നിലവിലെ ചെയർമാനുമായ ഗൗതം സിംഘാനിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഇന്നലെ വൈകുന്നേരം മുംബൈയിലായിരുന്നു അന്ത്യം.
1980 മുതൽ 2015 വരെ റെയ്മണ്ട് ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സ് ഹോണററി എയർ കൊമ്മഡോർ പദവിയും നൽകിയിരുന്നു. 2006ൽ മുംബൈ ഷെരീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചെറുകിട തുണിമില്ലായിരുന്ന റെയ്മണ്ടിനെ ലോകനിലവാരമുള്ള വസ്ത്ര ബ്രാൻഡായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ബിസിനസ് രംഗത്തെ അതികായനായിരുന്നു വിജയ്പത്. വ്യവസായത്തിന് പുറമെ വിമാനയാത്രകളോടും സാഹസികതയോടും വലിയ താൽപ്പര്യമുണ്ടായിരുന്ന സിംഘാനിയ 67-ാം വയസിൽ ഹോട്ട് എയർ ബലൂണിൽ ഏറ്റവും ഉയർന്ന ഉയരത്തിൽ പറന്നതി ലോക റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
തന്റെ സമ്പാദ്യമെല്ലാം മകന് നൽകിയ ശേഷം വാടകവീട്ടിലേക്ക് മാറിയ വിജയ്പത് സിംഘാനിയയുടെ ജീവിതകഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Kerala
കൊല്ലം: നാടക-സിനിമ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ(71) അന്തരിച്ചു. പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വച്ചാണ് അന്ത്യം.
പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച തൃശൂർ തൃത്തല്ലൂരിൽ. ഭാര്യ: സന്ധ്യ രാജേന്ദ്രൻ. മകൻ: ദിവ്യ ദർശൻ.
Kerala
കൊച്ചി: പ്രമുഖ ബലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന് (81) അന്തരിച്ചു. 70ൽ അധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നു രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ പൊതുദർശനത്തിനുശേഷം 12ന് സംസ്കരിക്കും. ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന കവിതകളും കഥകളും എഴുതി. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു.
നവമന പബ്ലിക്കേഷൻസ് എന്ന പ്രസിദ്ധീകരണ സ്ഥാപനവും നടത്തി. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗമായിരുന്നു. സ്പൈസസ് ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥനാണ്.
ഏലം, സ്പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. ഏലം ഒരു ശീലമാക്കൂ എന്ന ഏലം ബോർഡിന്റെ പ്രശസ്തമായ പരസ്യവാചകം പി.ഐ. ശങ്കരനാരായണന്റേതാണ്.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവത്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണജൂബിലി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം പുരസ്കാരം (2012), കുഞ്ഞുണ്ണി പുരസ്കാരം (2013) എന്നിവ ലഭിച്ചു.
1945ല്‍ കണ്ണൂരിലാണു ജനനം. കോളജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷം പത്രപ്രവര്‍ത്തനം നടത്തി. കലൂർ പി.സി. റോഡിലെ വാടകവീട്ടിലായിരുന്നു താമസം. ഭാര്യ: നളിനി.
National
ചെന്നൈ: കുഴിത്തുറൈ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവേൽ അന്തരിച്ചു. ചെന്നൈ ചെറ്റ്പേട്ടിലെ ഹാരിംഗ്ടൺ റോഡിലുള്ള കെയർ ഹോമിലായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കന്യാകുമാരി ജില്ലയിലെ കുഴിത്തുറൈ മോസ്റ്റ് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.
2014ൽ സ്ഥാപിതമായ കുഴിത്തുറൈ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു ഡോ. ജെറോം ദാസ് വരുവേൽ. 2020 ജൂൺ ആറിന് അനാരോഗ്യം മൂലം രാജിവച്ചു. 1951 ഒക്ടോബർ 21ന് കോട്ടാർ രൂപതയിലെ പടുവൂരിൽ ജനിച്ച ഇദ്ദേഹം നാഗർകോവിലിൽ പ്രാഥമികവിദ്യാഭ്യാസം ആരംഭിച്ചു. 1976ൽ സലേഷ്യൻ സഭയിൽ ചേർന്നു.
വൈദികനായശേഷം റോമിൽ ഉന്നതപഠനം നടത്തി. സാമ്പത്തികശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ സർവകലാശാലയിൽനിന്ന് പെഡഗോഗിയിൽ ബിരുദാനന്തരബിരുദം നേടി. 1985 ജൂൺ രണ്ടിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് തിരുപ്പട്ടം നൽകിയത്.
Kerala
നിലന്പൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ ഒരാളും മലബാറിലെ ആദ്യകാല സുവിശേഷ പ്രസംഗകനും വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അംഗവുമായ പി.സി. ഏബ്രഹാം കോർ എപ്പിസ്കോപ്പ (70) അന്തരിച്ചു. മലബാർ ഭദ്രാസന സുവിശേഷ സംഘം സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചു.
സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചക്ക് 12 മണിക്ക് ശുശ്രൂഷയുടെ ഏഴാംക്രമവും രണ്ടുമണിക്ക് സമാപന ശുശ്രൂഷയും വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ മലബാർ ഭദ്രാസന അധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
മുണ്ടൻപാറ സെന്റ് ജോർജ്, വടപുറം സെന്റ് ജോർജ് വലിയ പള്ളി, മഞ്ചേരി സെന്റ് ഗ്രിഗോറിയോസ്, മുതുകുറിശി സെന്റ് ജോർജ്, കാരപ്പുറം സെന്റ് സ്റ്റീഫൻ, പനമണ്ണ സെന്റ് മേരീസ്, പാലുണ്ട സെന്റ് മേരീസ്, പാലക്കുന്ന് സെന്റ് പോൾസ് ആൻഡ് സെന്റ് പീറ്റേഴ്സ്, നിലന്പൂർ സെന്റ് ഗ്രിഗോറിയോസ്, കരുവാരകുണ്ട് സെന്റ് ജോർജ് തുടങ്ങി മലബാർ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.
ഭാര്യ: മൈക്കാവ് തട്ടുംപുറം കുടുംബത്തിൽ അന്നമ്മ എബ്രഹാം(റിട്ടയേർഡ് അധ്യാപിക). മക്കൾ: എബി ഏബ്രഹാം (അധ്യാപകൻ, എഎൽപി സ്കൂൾ കൊന്നമണ്ണ), ഫാ. അജി ഏബ്രഹാം (വികാരി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, പെരുംകുളം). മരുമക്കൾ: അനു എബി, സിമി അജി,
National
ചെന്നൈ: പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷി, വാഴ്വേമായം, അരനാഴികനേരം, ശരപഞ്ജരം തുടങ്ങിയ ക്ലാസിക് മലയാള ചലച്ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു മെല്ലി ഇറാനി.
ഇന്ത്യന്‍ സിനിമയിലെ ആദ്യകാല കാമറാമാനായ ആദി എം. ഇറാനിയുടെ മകനാണ് മെല്ലി. 1932 ഓഗസ്റ്റ് അഞ്ചിന് മുംബൈയിലായിരുന്നു ജനനം. പിതാവില്‍നിന്നാണ് ഛായാഗ്രഹണം അഭ്യസിച്ചത്.
1961ല്‍ ജ്ഞാനസുന്ദരി എന്ന ചലച്ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി മലയാളത്തില്‍ അരങ്ങേറിയത്. പ്രഗല്ഭ സംവിധായകന് കെ.എസ്. സേതുമാധവന്റെ ആദ്യസിനിമയായിരുന്നു അത്. സംവിധായകന് ഹരിഹരന്റെയും പ്രിയപ്പെട്ട കാമറമാനായിരുന്നു മെല്ലി ഇറാനി.
മലയാള സിനിമാചരിത്രത്തിലെ പല അവിസ്മരണീയ കഥാപാത്രങ്ങളെയും ജനഹൃദയങ്ങളിലേക്ക് എത്തിച്ചത് മെല്ലി ഇറാനിയുടെ ഫ്രെയിമുകളായിരുന്നു.
ദൃശ്യഭംഗിയുള്ള ഗാനചിത്രീകരണമായിരുന്നു മെല്ലി ഇറാനിയുടെ മറ്റൊരു സവിശേഷത.
NRI
ഹൂസ്റ്റൺ: പൂവത്തൂർ മണ്ണാകുന്നിൽ ഏറന്നൂർ കുടുംബാംഗം പരേതനായ എ.ഇ. തോമസിന്റെയും കുഞ്ഞൂഞ്ഞമ്മ തോമസിന്റെയും മകൻ ബിനു തോമസ് (54) ഹൂസ്റ്റണിൽ അന്തരിച്ചു.
കുടുംബമായി 2006ൽ ഫ്ലോറിഡയിൽ ഒർലൻഡയിൽ എത്തിയ ബിനു 2008ൽ ഡാളസിലേക്കു താമസം മാറ്റുകയും 2017 മുതൽ ഹൂസ്റ്റണിൽ താമസിച്ചു വരുകയുമായിരുന്നു.
ഭാര്യ ഷൈനി തോമസ് (നഴ്സ് പ്രാക്റ്റീഷ്യനർ, ഹൂസ്റ്റൺ മെതഡിസ്റ്റ് ഹോസ്പിറ്റൽ, ഷുഗർലാൻഡ്) വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ് (മാതാപിതാക്കൾ സി.സി. ജോർജ് - മേരി ജോർജ്, ഭിലായ്). മക്കൾ: നെവിൻ ബിനു, കെവിൻ ബിനു. സഹോദരങ്ങൾ: ശുഭ തോമസ് (ദോഹ), സുനിൽ തോമസ് (ദുബായി).
പൊതുദർശനവും സംസ്കാരശുശ്രൂഷകളും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 1.30 വരെ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഹൂസ്റ്റണിൽ (16520, Chimney Rock Rd, Houston, TX 77053).
തുടർന്ന് സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് പാർക്ക് (1310 North Main Street, Pearland) സെമിത്തേരിയിൽ. സിഎസ്ഐ സഭയുടെ സജീവ അംഗമായിരുന്ന പരേതൻ, ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്ഐ ഇടവകയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരുകയായിരുന്നു.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ ) സജീവ പ്രവർത്തകനായിരുന്നു.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്:https://www.youtube.com/live/_6SEfqA03DU.
കൂടുതൽ വിവരങ്ങൾക്ക് - ജിജു കുളങ്ങര: 281 709 5433.
NRI
ന്യൂയോർക്ക്: ആദ്യകാല മലയാളികളിൽ ഒരാളായ തിയോബാൾഡ് പെരേര (91) ലോംഗ് ഐലൻഡ് വെസ്റ്റ്ബറിയിൽ അന്തരിച്ചു. ഭാര്യ സൂസൻ. മക്കൾ: സുതി, സീമ. മരുമക്കൾ: സാജു സൈമൺ, ജോസെഫ് പാൽമെർസൺ.
സംസ്കാരം പിന്നീട്. അമേരിക്കൻ മലയാളി ക്രൈസ്തവരുടെ ആദ്യ സംഘടനകളിൽ ഒന്നായ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗവും പ്രവർത്തകരിൽ ഒരാളുമായിരുന്ന തിയോബാൾഡ് ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സ്ഥാപകനേതാവും ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളം സമാജത്തിന്റെ ആദ്യകാല സഹായിയും ന്യൂയോർക്ക് സീറോമലങ്കര കമ്യൂണിറ്റിയുടെ സഹകാരിയുമായിരുന്നു.
NRI
വാൻകൂവർ: സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗം സാംജി ജോൺ (66) വാൻകൂവറിൽ(കാനഡ) അന്തരിച്ചു. സാംജി ജോൺ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സൺഡേ സ്കൂൾ സെക്രട്ടറിയായി (2026-2029) തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാർത്തോമ്മാ സഭയുടെയും സൺഡേ സ്കൂൾ മിനിസ്ട്രിയുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. സഭയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്.
വെസ്റ്റേൺ കാനഡ സെന്റർ സൺഡേ സ്കൂൾ സെക്രട്ടറി (2023-2026), സെന്റ് തോമസ് മാർത്തോമ്മാ സൺഡേ സ്കൂൾ സൂപ്രണ്ട് (വാൻകൂവർ), നിലവിൽ 11, 12 ക്ലാസ്സുകളിലെ വിദ്യാർഥികളെ പഠിപ്പിച്ചു വരികയായിരുന്നു.
ഭാര്യ: ഷെർലി സാംജി. മക്കൾ: ശിൽപ സാംജി (വാൻകൂവർ), ഷാരോൺ സാംജി (സിഡ്നി). സംസ്കാരം പിന്നീട്.
District News
അരുവിത്തുറ: സെന്റ് ജോർജസ് കോളജിനെ നാടിന്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയപ്പെട്ട റവ.ഡോ. സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അന്തരിച്ചു. 20 വർഷം അരുവിത്തുറ കോളജിന്റെ അധ്യാപകനായും പ്രിൻസിപ്പളായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്രവളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി.
അരുവിത്തുറ കോളജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997ൽ സർക്കാരിന്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ ക്രാന്തദർശനത്തിന്റെ ഉദാഹരണമാണ്.
അരുവിത്തുറ കോളജിന് യുജിസി അംഗീകാരം ലഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇതോടൊപ്പം എയ്ഡഡ് വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും തുടക്കമിട്ടു. അരുവിത്തുറ കോളജിൽ സ്വാശ്രയ വിഭാഗം ആരംഭിച്ച് നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾക്കും അദ്ദേഹം തുടക്കമിട്ടു.
പിന്നീട് ഈ സ്വാശ്രയ വിഭാഗം വളരുകയും ഏതാണ്ട് 15000-ത്തോളം വിദ്യാർഥികൾക്ക് കൂടി പഠന അവസരം ലഭ്യമാക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തിൽ അരുവിത്തുറ കോളജിന് ഒരു വലിയ ഓഡിറ്റോറിയം നിർമിച്ചു. പെൺകുട്ടികൾക്കായി ലേഡീസ് ഹോസ്റ്റൽ ആരംഭിച്ചു.
ഒപ്പം അരുവിത്തുറ കോളജിന് ഒരു മനോഹരമായ കവാടവും ഒരുക്കി. ഏഷ്യയിൽ തന്നെ ആദ്യമായി ക്യാമ്പസിൽ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ഒരു ടെലിവിഷൻ ചാനലിനും ക്യാമ്പസ് കമ്യൂണിറ്റി ടെലികാസ്റ്റിംഗ് സെന്റർ എന്ന ആശയത്തിനും 15 പഞ്ചായത്തുകളിലെ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ കോർത്തിണക്കി സെന്റ് ജോർജ് കോളജ് കേബിൾ നെറ്റ്വർക്ക് എന്ന ബൃഹത്തായ കേബിൾ ശൃംഖലയ്ക്കും അദ്ദേഹം രൂപം നൽകി.
വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിനും പുരോഗമന ചിന്തയ്ക്കും അച്ചടക്കത്തിനും ഒരേപോലെ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസ പദ്ധതികളായിരുന്നു അദ്ദേഹം കലാലയത്തിൽ നടപ്പിലാക്കിയത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നാക്ക് അക്രഡിറ്റേഷനിൽ നാല് സ്റ്റാർ പദവി നേടിയ പ്രദേശത്തെ ഏക കലാലയമായിരുന്നു അരുവിത്തുറ കോളജ്.
അരുവിത്തുറ കോളജ് പ്രിൻസിപ്പളായി റവ. ഡോ സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ സേവനമനുഷ്ഠിച്ച കാലയളവ് അരുവിത്തുറ കോളജിന്റെ സുവർണ കാലഘട്ടമായിരുന്നെന്ന് കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് പറഞ്ഞു.
ഒരു വിദ്യാഭ്യാസ വിചക്ഷണൻ എന്നതിനപ്പുറം ആത്മീയതയുടെ ആഴങ്ങൾ ദർശിച്ച പുരോഹിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. ഇടവക വികാരിയെന്ന നിലയിൽ മേലുകാവുമറ്റം, കൂട്ടിയ്ക്കൽ ളാലം, മരങ്ങാട്ടുപള്ളി, ഇലഞ്ഞി തുടങ്ങിയ ദേവാലയങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1946 ജൂൺ രണ്ടിന് പ്ലാശനാൽ ആലപ്പാട്ടുക്കുന്നേൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1972 ജനുവരി അഞ്ചിനാണ് വൈദിക പട്ടം സ്വീകരിച്ചത്. പാലാ കിഴതടിയൂർ സെന്റ് ജോസഫ് ദേവാലയത്തിൽ പാസ്ട്രൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരികെയാണ് അദ്ദേഹം വിടവാങ്ങിയത്.
നിര്യാണത്തിൽ കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ അനുശോചനം അറിയിച്ചു
സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രണ്ടിന് പനയ്ക്കപ്പാലത്തുള്ള അദ്ദേഹത്തിന്റെ സഹോദരന്റെ ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ ഇടവക ദേവാലയത്തിൽ നടക്കും.
Kerala
കൊച്ചി: രാജ്യത്തെ പ്രഥമ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ പ്രശസ്ത നെഫ്രോളജിസ്റ്റും കൊച്ചി വിപിഎസ് ലേക്ഷോര് ആശുപത്രി ഡയറക്ടറുമായ ഡോ. കെ.വി. ജോണി (87) അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. എണാകുളം തേവര ഫെറി റോഡ് ഉപരിക മാളിക 12ബിയിലായിരുന്നു താമസം.
1971ൽ വെല്ലൂർ സിഎംസിയിലാണ് ഡോ. കെ.വി. ജോണിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററിന് വെല്ലൂരിൽ തുടക്കം കുറിച്ചതിലും അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ട്. 1993ൽ കുവൈറ്റിലും റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിൽ ഡോ. ജോണി പ്രധാന പങ്ക് വഹിച്ചു.
കുവൈറ്റ് നാഷണൽ ഫിസിഷ്യൻസ് പ്രൊമോഷൻ കമ്മിറ്റി അധ്യക്ഷപദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയും കുവൈറ്റുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കുവൈറ്റ് മിനിസ്ട്രി ഏർപ്പെടുത്തിയ ഉന്നതതല ആരോഗ്യ പ്രതിനിധി സംഘത്തിലെ പ്രധാനിയായിരുന്നു ഡോ. ജോണി. കുവൈറ്റ് സർവകലാശാല മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവിയും ലഭിച്ചിട്ടുണ്ട്.
വിപിഎസ് ലേക്ഷോര് ആശുപത്രി മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മോളി ജോണിയാണു ഭാര്യ. മക്കൾ: ഡോ. വിനോ ജോൺ വർഗീസ് (യുഎസ്എ), ഡോ. അനിൽ ജോൺ മാണി(യുഎസ്എ), ഡോ. ആശ വികാസ് (യുകെ).
International
ബർലിൻ: ലോകപ്രശസ്ത ജർമൻ തത്വചിന്തകനും ഗ്രന്ഥകാരനുമായ യൂർഗൻ ഹാബെർമാസ് (96) അന്തരിച്ചു. ബവേറിയ സംസ്ഥാനത്തെ സ്റ്റാൻബെർഗിൽ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം.
യുദ്ധാനന്തര ജർമനിക്ക് ബൗദ്ധിക നേതൃത്വവും ദിശാബോധവും നൽകിയ ഹാബെർ മാസ് ആധുനിക ജർമനിയിലെ ഏറ്റവും സ്വാധീനശക്തിയുള്ള ചിന്തകനായിരുന്നു.
60കളിലെ വിദ്യാർഥിമുന്നേറ്റങ്ങൾക്കു പിന്തുണ നൽകിയ അദ്ദേഹം പിന്നീട് അതിനെ ഇടതുപക്ഷ ഫാസിസം എന്നു കുറ്റപ്പെടുത്തി. ദേശീയവാദങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് യൂറോപ്പിനെ വീണ്ടും ശിഥിലമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനേകം ഭാഷകളിലേക്കു തർജമ ചെയ്യപ്പെട്ട അമ്പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടി.
Sports
ന്യൂഡല്‍ഹി: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) മുന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് (66) അന്തരിച്ചു.
2010 മുതല്‍ 2022വരെയായി 12 വര്‍ഷക്കാലം ഫെഡറേഷന്റെ ചുമതല വഹിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി കരിയര്‍ ആരംഭിച്ച കുശാല്‍ ദാസ്, ഐസിസിയുടെ സിഎഫ്ഒ ചുമതല വഹിച്ചിട്ടുണ്ട്.
2010ലാണ് എഐഎഫ്എഫില്‍ ചേര്‍ന്നത്. 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പ്, 2022 എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് എന്നീ ടൂര്‍ണമെന്റുകള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചത് കുശാല്‍ ദാസിന്റെ കാലത്താണ്. 2017ല്‍ വനിതാ ലീഗ് തുടങ്ങിയതും കുശാല്‍ ദാസിന്റെ നിയന്ത്രണത്തിലായിരുന്നു.
National
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി കെ.സാംബശിവ റാവു (82) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയാണ് അന്ത്യം.
ഡോ.മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരിൽ ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്.
ആന്ധ്രയിലെ കൃഷ്ണ ജില്ലയിലാണ് ജനനം. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന സാംബശിവ റാവു പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു.
Kerala
തിരുവനന്തപുരം: പ്രഗത്ഭ ബയോകെമിസ്ട്രി പ്രഫസറും പണ്ഡിതനും കവിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഡോ.കെ.ടി. അഗസ്റ്റി കുന്നേത്തേടം (93) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മെഡിക്കല്‍ കോളജ് ആര്.വണ്‍ ജയ്നഗറിലെ കുന്നത്തേടം വീട്ടില്‍നിന്ന് ആരംഭിക്കും. പിഎംജി ലൂര്‍ദ് ദേവാലയത്തിലെ പ്രാര്‍ഥനകള്‍ക്കുശേഷം നാലഞ്ചിറ സെമിത്തേരിയില്‍ സംസ്കരിക്കും.
പാലാ സ്വദേശിയായ അദ്ദേഹം ബിറ്റ്സ് പിലാനിയില്നിന്നാണ് ബയോകെമിസ്ട്രിയില്‍ എംഎസ്സിയും പിഎച്ച്ഡിയും കരസ്ഥമാക്കിയത്. കേരള സര്‍വകലാശാല, നൈജീരിയയിലെ യൂണിവേഴ്സിറ്റി ഓഫ് മൈദുഗുരി എന്നിവയുള്‍പ്പെടെ സ്വദേശത്തും വിദേശത്തുമായി നാലു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം അധ്യാപനഗവേഷണ മേഖലകളില്‍ സേവനമനുഷ്ഠിച്ചു.
വെളുത്തുള്ളി ഉള്‍പ്പെടെയുള്ള അല്ലിയം വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ മുന്‍നിരക്കാരനായിരുന്നു ഡോ. അഗസ്റ്റി. 150ലധികം ശാസ്ത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം 14 ഗവേഷകര്‍ക്ക് പിഎച്ച്ഡിക്ക് മാര്‍ഗനിര്‍ദേശം നല്കി. 2020ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരെ തെരഞ്ഞെടുത്തപ്പോള്‍, ടോക്സിക്കോളജി സൈറ്റേഷന്‍ വിഭാഗത്തില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.
കേരള അക്കാദമി ഓഫ് സയന്‍സസിന്റെ സ്ഥാപകരില്‍ ഒരാളായ അദ്ദേഹം പാലാ സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷനെ ശക്തിപ്പെടുത്തുന്നതിലും സജീവമായി പ്രവര്‍ത്തിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ അതീവ താത്പര്യമുണ്ടായിരുന്ന അദ്ദേഹം, പൊതുസ്ഥലങ്ങളില്‍ പുകവലി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിരാഹാര സമരം അനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച ശേഷവും ലേഖനങ്ങള്‍, കവിതകള്‍, ചരിത്രരചനകള്‍ എന്നിവയിലൂടെ അദ്ദേഹം സമൂഹത്തില്‍ സജീവമായി ഇടപെട്ടു. ദീപികയിൽ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കടപ്ലാമറ്റം കാരുവേലില്‍ കുടുംബാംഗം ആലീസ് ആണ് ഭാര്യ. മക്കള്‍: തോമസ് അഗസ്റ്റിന് (റിട്ട. ചീഫ് മാനേജര്‍, ഫെഡറല്‍ ബാങ്ക്). ജോസ് അഗസ്റ്റിന്, ന്യൂസിലാൻഡ് (മുന്‍ കൃഷി ഓഫീസര്‍, കേരള കൃഷി വകുപ്പ്), ഡോ. പോള്‍ അഗസ്റ്റിന് (തിരുവനന്തപുരം ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മുന്‍ മേധാവി). മരുമക്കള്‍: ജിജി (മാമ്പിള്ളി, തൃശൂര്‍), ഡോ. ജാസ്മിന് (മാരേട്ട്, തിരുവനന്തപുരം), ഡോ. റെജി (ഓലിക്കല്‍, ഭരണങ്ങാനം).
Kerala
മലപ്പുറം: മുതിര്‍ന്ന സിപിഎം നേതാവ് ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെതുടര്‍ന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയാണ്. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. .
ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരാണ് മോഹൻദാസ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിന് കൈമാറും.
Kerala
തൊടുപുഴ: ഗുരു യോഗിരാജ് ബോധി എന്നപേരിൽ അറിയപ്പെട്ടിരുന്ന പാലാ മുരിക്കുമ്പുഴ കദളിക്കാട്ട് വീട്ടിൽ പി.ബി. രാജു (68) അന്തരിച്ചു. മെഡിറ്റേഷൻ ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെ തൊടുപുഴയിൽ ക്ലാസ് നടത്തുമ്പോഴാണ് സംഭവം. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലാ, തൊടുപുഴ, അടിമാലി, വയനാട്, തൃശൂർ എന്നിവിടങ്ങളിൽ മഹായോഗ മെഡിറ്റേഷൻ എന്ന പേരിൽ ക്ളാസുകൾ നടത്തിവരുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കൈമാറും. സംസ്കാരം വയനാട് പുതുപ്പാടിയിലെ ഗുരുകുലത്തിൽ.
Kerala
മല്ലപ്പള്ളി: 1965ലെ ഇന്തോ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ശാന്തിപുരം കോഴികുന്നത്ത് കെ. ജി. ജോര്‍ജ് (ബേബിച്ചൻ-95) അന്തരിച്ചു. യുദ്ധകാലത്തെ ധീരമായ ഇടപെടലുകള്‍ കണക്കിലെടുത്ത് 1965 നവംബര്‍ 24ന് അന്നത്തെ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണനില്‍ നിന്നും വീരചക്ര വാങ്ങിയ മലയാളി സൈനികനായിരുന്നു അദ്ദേഹം.
സംസ്കാരം 15ന് ഉച്ചകഴിഞ്ഞ് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ. സംസ്കാരത്തിന് ഇന്ത്യന്‍ ആര്‍മിയുടെ ഗാര്‍ഡ് ഓഫ് ഓണറും തുടര്‍ന്ന് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കേരള പോലീസിന്റെ ഔദ്യോഗിക ബഹുമതികളുമുണ്ടാകും.
കോര്‍പ്സ് ഓഫ് സിഗ്നല്‍സ് റിട്ട.ലാന്‍സ് ഹവില്‍ദാറും കുന്നന്താനം പഞ്ചായത്ത് മുന്‍ അംഗവുമാണ്. ഭാര്യ: മല്ലപ്പള്ളി ഐക്കരമേപ്രത്ത് വാഴേപ്പറമ്പില്‍ പരേതയായ പൊന്നമ്മ. മക്കൾ: ഉഷ മാത്യു, ആഷ ജേക്കബ്, ജോണ്‍ കെ.ജോര്‍ജ് (ദുബായ്). മരുമക്കൾ: തിരുവല്ല കാവുംഭാഗം കൊച്ചുപൈനുംമൂട്ടില് മാത്യു പി. കോശി, കീഴ്വായ്പൂര് പടിഞ്ഞാറ്റേതില്‍ റെജി ജേക്കബ്, കുമളി അണക്കര ചിലമ്പത്ത് മാഗി സഖറിയ.
1965ലെ യുദ്ധത്തില്‍ പാക് സൈന്യത്തിന്റെ മധ്യത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ സേനയെ രക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് ജോര്‍ജ് ഭംഗിയായി നിറവേറ്റിയത്.
National
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും പദ്മഭൂഷൻ അവാർഡ് ജേതാവുമായ എച്ച്.കെ. ദുവ (88) അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്ന് അസുഖബാധിതനായി കഴിഞ്ഞ മൂന്നാഴ്ചയായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ലോധി റോഡിലുള്ള ശ്മശാനത്തിൽ നടക്കും.
‘ഹിന്ദുസ്ഥാൻ ടൈംസി”ന്റെ എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസിന്റെയും, ദ ട്രൈബ്യൂണിന്റെയും എഡിറ്റർ ഇൻ ചീഫ്, ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ അഡ്വൈസർ എന്നീ നിലകളിൽ നാലു പതിറ്റാണ്ടായി മാധ്യമരംഗത്തു നിറഞ്ഞുനിന്ന ദുവെ, അടൽ ബിഹാരി വാജ്പേയി, എച്ച്.ഡി. ദേവഗൗഡ എന്നീ പ്രധാനമന്ത്രിമാരുടെ മാധ്യമ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രപതിയുടെ നാമനിർദേശത്തിലൂടെ 2009ൽ രാജ്യസഭയിലെത്തി. 2015 വരെ ഉപരിസഭയിൽ തുടർന്നു. രാജ്യസുരക്ഷ, വിദേശകാര്യം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റ് ചർച്ചകളിൽ സജീവമായിരുന്നു. മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിന് 2008ൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2001-2003 കാലഘട്ടത്തിൽ ഡെന്മാർക്കിലെ അംബാസഡറായും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.
ദുവെയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ, ശശി തരൂർ എംപി, രാഷ്ട്രീയ-സാമൂഹ്യരംഗത്ത പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധിപ്പേർ അനുശോചനം അറിയിച്ചു.
Kerala
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് ഡോക്ടറുടെ ചികിത്സയ്ക്കൊപ്പം ആശ്വാസം പകര്‍ന്നിരുന്നത് അലോഷ്യസ് അച്ചന്റെ സാന്നിധ്യവും പ്രാര്‍ഥനയുമാണ്.
കഴഞ്ഞ 21 വര്‍ഷങ്ങളായി കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും ആശ്വാസം പകരാനും മുഴുവന്‍ സമയവും മാറ്റിവച്ചിരുന്നയാളായിരുന്നു ഇന്നലെ അന്തരിച്ച ഫാ. അലോഷ്യസ് പുതിയപറമ്പില്‍ സിഎംഐ. മാന്നാനം കെഇ കോളജിലെ അധ്യാപകനും വാര്‍ഡനും പിന്നീടു മൂലമറ്റം കോളജില്‍ പ്രിന്‍സിപ്പലുമായി ജോലി ചെയ്തു വിരമിച്ചശേഷം അലോഷ്യസച്ചന് 1999ലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തുന്നത്. മെഡിക്കല്‍ കോളജിനോടു ചേര്‍ന്നുള്ള സെന്റ് ലൂക്ക് ചാപ്പലായിരുന്നു പ്രവര്‍ത്തന കേന്ദ്രം.
2020ല്‍ രോഗാതുരനായി വിശ്രമത്തിലേക്ക് പ്രവേശിക്കുന്നതു വരെ ഏതാണ്ട് മുഴുവന്‍ സമയവും മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കു സാന്ത്വനവും ശുശ്രൂഷയുമായി അലോക്ഷ്യസച്ചന് കര്‍മനിരതനായിരുന്നു. രാവിലെ ചാപ്പലിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആശുപത്രിയിലെത്തുന്ന അച്ചന് രോഗികള്‍ക്ക് ആവശ്യപ്പെടുന്നതനുസരിച്ചു വിശുദ്ധ കുര്‍ബാനയും നല്‍കിയിരുന്നു. വൈകുന്നേരം വരെ വാര്‍ഡുകളും റൂമുകളും ഓപ്പറേഷന് തിയറ്ററുകളും ഒക്കെ കയറിയിറങ്ങി രോഗികളെ കണ്ട് അവര്‍ക്ക് സാന്ത്വനം പകരുമായിരുന്നു. രാത്രി വൈകിയായിരുന്നു ചാപ്പലിലേക്കു മടങ്ങിയിരുന്നത്.
രണ്ടു കോളജുകളിലുമായി പ്രഫസര്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ 21 വര്‍ഷമാണ് സേവനം ചെയ്തത്. മാന്നാനം കെഇ കോളജിന്റെ ഹോസ്റ്റലില്‍ രണ്ടു വര്‍ഷം അസിസ്റ്റന്റ് വാര്‍ഡനായും രണ്ടു വര്‍ഷം വാര്‍ഡനായും ജോലി ചെയ്തു. ഇക്കാലയളവില്‍ കോളജില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥി സമൂഹവുമായി വലിയ വ്യക്തി ബന്ധവും ഫാ. അലോഷ്യസ് സൂക്ഷിച്ചിരുന്നു.
മാന്നാനം കോളജില്‍ പഠിപ്പിക്കാന്‍ എത്തിയ കാലം മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ക്ലാസു കഴിഞ്ഞുള്ള വൈകുന്നേരങ്ങളിലായിരുന്നു ആശുപത്രിയില്‍ സന്ദര്‍ശിച്ചു രോഗികള്‍ക്കായി പ്രാര്‍ഥിച്ചിരുന്നത്. ഇക്കാലയളവില്‍ അദ്ദേഹം രക്തംദാനം ചെയ്യാനും രോഗികള്‍ക്ക് രക്തദായകരെ എത്തിക്കുവാനും മുന്‍പന്തിയിലായിരുന്നു.
സിഎംഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, കപ്പാട് നൊവിഷ്യേറ്റ് ഹൗസിലെ നൊവിസ്മാസ്റ്റര്, പാലാ സെന്റ് വിന്‍സെന്റ് മോണാസ്ട്രി പ്രിയോര്‍, കോട്ടയം മെഡിക്കല്‍ കോളജ് സെന്റ് ലൂക്ക് ചാപ്പലിലെ ചാപ്ലയിന്‍ എന്നി നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
Kerala
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.1989 മുതൽ 1990 വരെ വി.പി.സിംഗ് മന്ത്രിസഭയിൽ ടെലി കമ്യൂണിക്കേഷൻ-ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.
1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ച് വിജയിച്ചതിന് പിന്നാലെ 1991 വരെ തുടർച്ചയായി ആറു തവണ വടകരയിൽ നിന്ന് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1960ൽ ആണ് കെ.പി. ഉണ്ണികൃഷ്ണൻ പിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തുന്നത്. തുടർന്ന്1962 മുതൽ എഐസിസി അംഗവുമായിരുന്നു.
Sports
ബംഗളൂരു: ബാസ്കറ്റ്ബോൾ പരിശീലകനും അന്താരാഷ്ട്ര റഫറിയുമായ കെ.എസ്. നായർ (84) അന്തരിച്ചു. ഇന്നലെ രാവിലെ ബംഗളൂരുവിലുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം.
കേരളാ സ്പോർട്സ് കൗൺസിലിന്റെ കോഴിക്കോട് സ്പോർട്സ് ഡവലപ്മെന്റ് ഓഫീസറുമായിരുന്നു.
വിരമിച്ച ശേഷം മാഹിയിൽ താമസമാക്കിയ കെ.എസ്. നായർ വാർധക്യ സഹജമായ അസുഖങ്ങൾ നിമിത്തം മകളോടൊപ്പം ബംഗളൂരുവിലേക്ക് താമസം മാറി.
ഭാര്യ: ടി.സി. ജയലക്ഷ്മി. മക്കൾ: അനു ശിവദാസൻ, നന്ദന ശിവദാസൻ. മരുമക്കൾ: രാജശേഖരൻ, രാജീവ് ഭാസ്കരൻ.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ബംഗളൂരു കുഡ്ലു ക്രിമറ്റോറിയത്തിൽ.
Kerala
ചെങ്ങന്നൂർ: ഇന്ത്യയിലെ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും ജെഎൻയു പ്രഫസർ എമെരിറ്റസുമായ പ്രഫ. ടി.കെ. ഉമ്മൻ (88) അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച 12.30ന് സഫ്ദർജംഗ് ജറുസലേം മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം തുഗ്ലക്കാബാദ് സെമിത്തേരിയിൽ. ഭാര്യ: ജോസഫിൻ (തിരുവനന്തപുരം കുമാരപുരം തേക്കാട്ടിൽ കുടുംബാംഗം). മക്കൾ: കോശി ഉമ്മൻ (ബഹറിൻ), ജോളി ഉമ്മൻ ( ഒമാൻ). മരുമക്കൾ: റാണി കോശി, മേരി ജോളി.
ദീർഘകാലം ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അധ്യാപകനായിരുന്ന അദ്ദേഹത്തെ സാമൂഹികശാസ്ത്ര രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2008-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
1937 ഒക്ടോബർ 16ന് ആലപ്പുഴ ചെങ്ങന്നൂർ വെൺമണിയിലെ തറയിലത്ത് കീരിക്കാട്ട് കുടുംബത്തിൽ സാറാമ്മയുടെയും കോശിയുടെയും മകനായാണ് ജനിച്ചത്.1957ൽ കേരള സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും 1960ൽ പൂനെ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.
പൂനെ സർവകലാശാലയിൽ നിന്നുതന്നെ 1965ൽ പിഎച്ച്ഡി കരസ്ഥമാക്കി. ഇന്ത്യയിലെ ഭൂദാൻ-ഗ്രാമദാൻ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം ഏറെ ശ്രദ്ധേയമായിരുന്നു.
ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1970ലാണ് ജെഎൻയുവിൽ എത്തുന്നത്. ഒരു വർഷം സോഷ്യോളജിയിൽ റീഡറായി ജോലി ചെയ്തു. 1976 മുതൽ 2002 വരെ അവിടെ സോഷ്യോളജി പ്രഫസറായി സേവനമനുഷ്ഠിച്ചു. ജെഎൻയുവിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിന്റെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
സാമൂഹികനീതി, ജനാധിപത്യം, ബഹുസ്വരത എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സച്ചാർ കമ്മിറ്റിയിലെ അംഗമായിരുന്നു. ഇന്റർനാഷണൽ സോഷ്യോളജിക്കൽ അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു. തിരുവല്ല വളഞ്ഞവട്ടം വാണിയപുരയിൽ ബിബിൻ വി. മത്തായി (44) ആണ് മരിച്ചത്.
ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട് വീണ ബിബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈറ്റിലെ അൽ മുല്ല ബെഹബഹാനി മോട്ടോർ കമ്പനിയിലെ ജീവനക്കാരനാണ്.
കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്. റംസാൻ അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: ബീന. മക്കൾ: ഡിമോസ്, ഡേവിസ്, ഡെൻവിസ്.
NRI
ബെര്‍ലിന്‍: ജര്‍മനിയിലെ ബോണ്‍ ബാഡ്ഹൊന്നഫില് താമസിക്കുന്ന വി.എം.ജോണ്‍ (അനിയന് വട്ടഴിയില് - 72) അന്തരിച്ചു.
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം തിരുമേനിമാരുടെ മുഖ്യകാർമികത്വത്തിൽ 11.30ന് പത്തനംതിട്ട തോട്ടുപുറം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിൽ.
പത്തനംതിട്ട പ്രക്കാനം കൊല്ലന്റേത്ത് കുടുംബാംഗമാണ്. ജര്‍മനിയിലെ കോപ്പനോര് കമ്പനിയില്‍ മാനേജരായിരുന്നു. ഭാര്യ പാട്ടക്കാല പള്ളിക്കൽ പുത്തൻപുരയ്ക്കൽ പരേതയായ ചിന്നമ്മ ജോണ്‍.
മക്കള്‍: അനീഷ്,അനില്‍ (ഇരുവരും ജർമനി). മരുമക്കൾ: ലിനി, ഷേർലി(ഇരുവരും ജർമനി). കൊച്ചുമക്കൾ: ലിഡിയ, ലൂയിസ, ലിന്റാ, സാമുവേൽ, ജോയൽ, ലെയ.
ഫാ. ഷൈജു കുര്യൻ സഹോദരപുത്രനാണ്.
Kerala
തിരുവനന്തപുരം: മോഹൻലാൽ ആദ്യമായി അഭിനയിച്ച ‘തിരനോട്ടം’ സിനിമയിലെ നായകൻ അഡ്വ. കെ. പി. ഗോപകുമാർ (73) അന്തരിച്ചു. പുന്നപുരം കൃഷ്ണൻകോവിൽ ജംഗ്ഷനിലെ വസതിയിലായിരുന്നു താമസം.
1978ൽ മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് നിർമിച്ച ചിത്രത്തിൽ നായകസ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപകുമാറായിരുന്നു. ചിത്രം റിലീസ് ചെയ്തിട്ടില്ല. അശോക് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ഒരു ഹാസ്യകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
നാടകരംഗത്തെ പരിചയമാണ് ഗോപകുമാറിനെ സിനിമാ സംരംഭത്തിലേക്ക് എത്തിച്ചത്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായിരുന്നു ഗോപകുമാർ വർഷങ്ങൾക്ക് മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ പാൽകുളങ്ങര വാർഡിൽ ആർ.എസ്.പി. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഏതാനും സിനിമകളിൽ അഭിനയിച്ചുവെങ്കിലും ചലച്ചിത്ര ലോകത്ത് സജീവമായില്ല.
ഭാര്യ: ഗീത മേനോൻ. മകൾ : രേവതി ജി. മേനോൻ. സഹോദരങ്ങൾ: ശുഭ പി. എസ്, ജയശ്രീ, പരേതയായ പദ്മജ, മോഹൻകുമാർ, പ്രതാപ്. സംസ്കാരം ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
District News
തിരുവനന്തപുരം: മോഹൻലാൽ ആദ്യമായി അഭിനയിച്ച "തിരനോട്ടം’ സിനിമയിലെ നായകൻ അഡ്വ. കെ.പി.ഗോപകുമാർ (73) അന്തരിച്ചു. പുന്നപുരം കൃഷ്ണൻകോവിൽ ജംഗ്ഷനിലെ വസതിയിലായിരുന്നു താമസം.
1978ൽ മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് നിർമിച്ച ചിത്രത്തിൽ നായകസ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപകുമാറായിരുന്നു. ചിത്രം റിലീസ് ചെയ്തിട്ടില്ല. അശോക് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
നാടകരംഗത്തെ പരിചയമാണ് ഗോപകുമാറിനെ സിനിമാ സംരംഭത്തിലേക്ക് എത്തിച്ചത്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായിരുന്നു ഗോപകുമാർ വർഷങ്ങൾക്ക് മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ പാൽകുളങ്ങര വാർഡിൽ ആർ.എസ്.പി. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഏതാനും സിനിമകളിൽ അഭിനയിച്ചുവെങ്കിലും ചലച്ചിത്ര ലോകത്ത് സജീവമായില്ല.
ഭാര്യ: ഗീത മേനോൻ. മകൾ : രേവതി.ജി. മേനോൻ. സഹോദരങ്ങൾ: പി. എസ്. ശുഭ.ജയശ്രീ, പരേതയായ പദ്മജ, മോഹൻകുമാർ, പ്രതാപ്. സംസ്കാരം ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
District News
മട്ടന്നൂർ: ആർഎസ്പി കണ്ണൂർ ജില്ലാ സെക്രട്ടറി മട്ടന്നൂർ അയ്യപ്പൻ ക്ഷേത്രം റോഡിലെ ജിഷ്ണു നിവാസിൽ വി. മോഹനൻ (52) അന്തരിച്ചു. ചാവശേരിപ്പറന്പ് പൊതുശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
അർബുദ ബാധിതനായ ഇദ്ദേഹം തിരുവനന്തപുരത്തേക്ക് ചികിത്സയ്ക്കായി പോകുന്നതിനിടെ തൃശൂരിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ മരിക്കുകയുമായിരുന്നു.
എയർപോർട്ട് സിറ്റി ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റും ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. പി.വി. ഗോവിന്ദന്റെയും പി.വി. കാർത്യായനിയുടെയും മകനാണ്.
ഭാര്യ: യമുന. മക്കൾ: വി. ജിഷ്ണു (മസ്ക്കറ്റ്), ജിഷ്ണ മോഹനൻ (നഴ്സിംഗ് സ്റ്റുഡന്റ്, കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റൽ), ജിത്തു മോഹനൻ (വിദ്യാർഥി, ഡി പോൾ കോളജ് എടത്തൊട്ടി).
മരുമകൾ: ആഷ്ലി ജിഷ്ണു (കതിരൂർ). സഹോദരങ്ങൾ: ശ്രീജ കൃഷ്ണൻ (ശ്രീകണ്ഠപുരം), വി. ഷാജി (ആർവൈഎഫ് ജില്ലാ സെക്രട്ടറി), ഷിജു (മസ്ക്കറ്റ്). ആർഎസ്പി ദേശീയ എക്സിക്യൂട്ടീവ് അംഗം ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എംപി, ആക്ടിംഗ് സെക്രട്ടറി എ.എ. അസീസ്, തൃശൂർ ജില്ലാ സെക്രട്ടറി എം.പി. ജോബി തുടങ്ങിയവർ തൃശൂരിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
National
ബംഗളൂരു: ഐഐഎം ബാംഗ്ലൂർ മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പിൽ ഷെവലിയർ പ്രഫ.ജെ. ഫിലിപ്പ് (90) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് ബംഗളൂരുവിൽ. ഐഐഎം ബാംഗ്ലൂർ ഡയറക്ടർ, ഒബ്റോയ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ജെ.ഫിലിപ് ആറര പതിറ്റാണ്ടായി മാനേജ്മെന്റ് മേഖലയിൽ വിവിധ തലങ്ങളിൽ സജീവമായിരുന്നു.
ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് (XIME) മനേജ്മെന്റ് സ്കൂളുകൾ, എക്സ്ഐഎംഇ ഇന്റർനാഷണൽ സ്കൂൾ (കേരളം) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഇന്നു രാജ്യത്തെ മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നാണിത്. നിലവിൽ അദ്ദേഹം ബാംഗ്ലൂരിലെ XIME യുടെ ചെയർമാനാണ്.
ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1936ൽ ജനിച്ച അദ്ദേഹം എക്സ്എൽആർഐ (XLRI) ജംഷഡ്പൂരിലും തുടർന്നു ഹാർവാർഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. രവി ജെ. മത്തായി നാഷനൽ ഫെലോ അവാർഡ് (1999), എക്സ്എൽആർഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്(2009), ദ് ഹിന്ദു ഗ്രൂപ്പിന്റെ "ദ ഡോയൻസ് - ഗാർഡിയൻസ് ഓഫ് നോളജ്" അവാർഡ് (2017), ദീപിക ദിനപത്രത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (2024), ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലൻസ് അവാർഡ് (2019), എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം. മക്കൾ: ഡോ.ഷീബ ആന്റണി (യുഎസ്), അനിൻ ജെ. ഫിലിപ് (പ്രസിഡന്റ്, XIME ), പരേതയായ മരിയ ഫിലിപ്.